ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ബോഡിയിൽ നിന്ന് ഒഴിവാക്കിയാല്‍ താന്‍ പത്മശ്രീ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ബജ്‌രംഗ് പുനിയ പറഞ്ഞിരുന്നു. എന്നാല്‍ സാക്ഷിയുടെ പ്രതികരണം ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ സഹായികൾക്കും എതിരെ സര്‍ക്കാര്‍ നടപടി എടുക്കാതെ താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ്.
ഡല്‍ഹി പോലീസ് കുറ്റാരോപിതനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പിന്നീട് പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തരുതെന്നും താരങ്ങള്‍
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടുളള ഗുസ്തി താരങ്ങളുടെ സമരം പതിനഞ്ചുദിവസം പിന്നിട്ടു. ഇന്നലെ രാത്രി താരങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.